2013, ജൂൺ 14, വെള്ളിയാഴ്‌ച

കവിത :പ്രാർത്ഥിക്കാൻ അർഹനൊ ?


കവിത 
...............
                     പ്രാർത്ഥിക്കാൻ അർഹനൊ ?
                 ................................................................

കണ്ണീർ കണങ്ങൾ 
പൊഴിച്ചു കൊണ്ടും 
കൈകൾ നിവർത്തി 
ഉയർത്തി കൊണ്ടും 

കേഴുന്നു നിത്യവും 
നാഥനോട് 
കേട്ടവൻ ഉത്തരം 
നല്കിയില്ല 

കാരണം 
എത്രയും വ്യക്തമാണ് 
തോരണം ചാർത്തൽ 
പിശാചിനാണ് 

ശ്രേഷ്ഠ ജന്മക്കഥ 
പാടിടുന്നു  
മാതൃകയില്ലതു 
ജീവിതത്തിൽ 

ദൈവത്തിൻ 
നാമത്തിലാണയിട്ട് 
ദൈവ ധിക്കാരത്തി-
നാണ് കൂട്ട് 


സ്വർഗം 
സത്യ മെന്നോതിടുന്നു 
നരകത്തിൻ പാതയിൽ 
ഓടിടുന്നു 

എണ്ണിയാൽ 
തീരാത്തനുഗ്രഹങ്ങൾ 
എത്രയോ നിത്യവും 
ചേർത്തിടുന്നു 

എങ്കിലും മർത്ത്യൻ 
തൃപ്തനല്ല 
നന്ദി ചൊല്ലുന്ന 
മനസ്സുമില്ല   

നാകത്തിൻ നടുവിൽ 
ഇടിച്ചിറങ്ങാംമെന്ന -
വ്യാമോഹമാണേറെ പേർക്കും 

അറിവുകൾ പോര 
തിരിച്ചറിവ് -
നെഞ്ചകം നിറയെ 
തിളങ്ങിടേണം 

എങ്കിൽ വന്നെത്തിടും 
ഉത്തരങ്ങൾ 
പ്രാർത്ഥിക്കാൻ അർഹനൊ -
അറിയണം നാം ...

       സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com


2013, ജൂൺ 12, ബുധനാഴ്‌ച

കവിത :കൽതുറുങ്കുകൾക്കും ചിലത് പറയാനുണ്ട് ....



കവിത 
..............

                        കൽതുറുങ്കുകൾക്കും 
                         ചിലത് പറയാനുണ്ട് ....
                      .............................................
കഠിന ഹൃദയരായും 
കണ്ണിൽ ചോരയില്ലാത്തവരായും 
സൃഷ്ടിക്കപ്പെട്ടവരാണ് ഞങ്ങൾ 

ഇവിടെ 
പൂക്കളില്ല ,
പുലരികളില്ല,
നേർത്ത 
ശബ്ദങ്ങളില്ല, 
നിലാവില്ല. 

ഞങ്ങൾ 
കൊടും ഭീകരരെയും 
മഹാ പാപികളെയും 
മാത്രം പ്രതീക്ഷിച്ചിരിക്കുന്നു 

തുറിച്ചു നോക്കാൻ 
വിധിക്കപ്പെട്ട കണ്ണു കളോടെ 
കാത്തിരിക്കുന്നവർ ഞങ്ങൾ 

പക്ഷേ, ഇവിടെ  
പടി കടന്നെത്തുന്നവരിൽ 
ആയിരത്തിലൊരാൾ   പോലും 
അത്തരക്കാരില്ലെന്ന സത്യം 
ഞങ്ങൾ ഉറക്കെ പ്പറയട്ടെ 

അർഹത യില്ലാത്തവർ 
സ്വതന്ത്ര ലോകത്ത് 
സ്വൈരമായി 
വിലസുന്നു 

ഇന്നവർ 
ഉറക്കെ പാടുന്നു 
ഞങ്ങൾ നന്മയുടെ 
കാവൽക്കാർ 
ഞങ്ങൾ  
രാജ്യ സ്നേഹികൾ 

കിരാതരെ 
കാത്തിരിക്കുന്ന 
ഞങ്ങൾ 
നിരാശരാണിന്ന്‌ 

കൊമ്പു കോർക്കുമ്പോൾ
ഒറ്റപ്പെട്ട ചിലർ 
എത്തിപ്പെടുമെങ്കിലും 
രക്ഷപ്പെടുന്നവർ 
വൈകിടാതെ

നിഷ്ക്കളങ്കരോടൊത്തു 
കാലം കഴിക്കേണ്ട -
തോർക്കുമ്പോൾ 
ഇന്നു ദു;ഖിതർ ഞങ്ങൾ 

ഇവിടെ 
ചുട്ടെരിക്കപ്പെടുന്ന 
അവരുടെ സ്വപ്‌നങ്ങൾ 
നീലാകാശത്തേക്ക് 
ഉയരുകയാണിന്ന് 

ഒരു നാൾ മണ്ണിൽ 
പറന്നെത്തുമെന്ന 
പ്രതിജ്ഞയോടെ 

അന്ന് 
അക്ക്രമികളെ മാത്രം 
ഞെരുക്കാൻ 
അവസരം കൈവരുമെന്ന 
പ്രതീക്ഷ നില നിർത്തിടട്ടെ ഞങ്ങൾ .
........................................................

         സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com






2013, ജൂൺ 10, തിങ്കളാഴ്‌ച

കവിത:തീവ്ര വാദത്തിൻറെ വിത്തുകൾ ...


കവിത
................
                      തീവ്ര വാദത്തിൻറെ വിത്തുകൾ ...
                           
                  ...............................................................
അകലെ നിന്നും 
അവർ വന്നു 
ഒന്നു നേരിൽ 
കാണുവാൻ 

അഭിനന്ദിക്കുവാൻ 
ആക്ഷേപിക്കുവാൻ 
കുരുക്കിൽ വീഴുകിൽ  
കൂടെ കൂട്ടുവാൻ 

നേർത്ത വാക്കാൽ തുടങ്ങി 
പിന്നെ കൂർത്ത ചോദ്യങ്ങളെയ്തു 
ഇരുളിൻറെ  കൂട്ടുകാരവർ 
ഇടിതീയ്യാണാ  കയ്യിൽ 

എൻറെ കവിതകളിൽ  ചിലത് 
രസിപ്പിച്ചു അവരെ 
എൻറെ കവിതകളിൽ  ചിലത് 
ചൊടിപ്പിച്ചു  അവരെ 

നേരിൽ വന്നൊന്നു 
അഭിനന്ദിക്കുവാൻ 
നേരിൽ കണ്ടൊന്നു 
ആക്ഷേപിക്കുവാൻ 
അകലെ നിന്നും അവർ വന്നു .

തീവ്ര വാദത്തിൻ വിത്ത്‌ 
വിതയ്ക്കുവത് 
ആദ്യമായ് കണ്ടു ഞാൻ 
ഉതിർത്തൊരാൾ ആ  ചോദ്യം 

പ്രഭാത പ്രാർത്ഥനക്കായ് നീ 
പോകുന്ന വേളയിൽ 
പരിവാർ ബന്ധു 
നിന്നെ തടുക്കുകിൽ 
എന്തു ചെയും
സോദര ചൊല്ലൂ നീ  ?

ആയുസ്സിൽ ഞാൻ കേട്ട 
ആദ്യ ചോദ്യമല്ലോ ഇത് 
ഉത്തരം ചൊല്ലീ ടുവാൻ 
തപ്പി ത്തടഞ്ഞു ഞാനുള്ളിൽ 

തെല്ലൊന്നു നീട്ടി വിളിച്ചു 
അല്ലാഹുവെ 
സുല്ലെന്നു ചൊല്ലുന്നതും 
കേൾപ്പാൻ ഇരിപ്പാണിവർ 

ഹൃത്തടത്തിൽ ഞാൻ കണ്ടു 
ഒരിത്തി വെട്ടം അപ്പോൾ 
ക്ഷണ നേരം കൊണ്ടതാ അത് 
വാക്കായ് ചമഞ്ഞു തിളങ്ങി 

വായിച്ചുറക്കെ ഞാൻ 
അറിയുക സോദരെ നിങ്ങൾ 
അനുഭവ മില്ലിത്  എന്നിൽ 
അനുഭവ മുണ്ടോ ചൊല്ലു?
ഇല്ലെന്നു ചൊല്ലീ ഇരുവർ  .

കഷ്ടം ഇതല്ലോ നഷ്ടം 
ഇല്ലാത്ത ശത്രുവേ തേടി
അലയുന്നതെന്തിനീ മർത്ത്യർ-
തളരുന്നതെന്തിനീ മർത്ത്യർ ?

ഉത്തരം മറ്റൊരാൾ വേഗം 
ഇത്തരം ചൊല്ലിയെ എന്നിൽ 
സർപ്പത്തെ കാണുകിൽ ആരും 
വകവരുത്തീടുന്ന തെന്തേ 
സർപ്പവും ശത്രുവും തുല്ല്യ-
മെന്നറിയുന്നതു ബുദ്ധി 

കരുതലോടെന്നും നാം മണ്ണിൽ 
കാത്തിരുന്നീടണം ഓർക്കൂ 
ശത്രു വോടേലക്കുവാനായി
ഒത്തു ചേർന്നീടണം നമ്മൾ .

രിപുക്കളോടുപമിക്കയില്ല -
സർപ്പത്തെ ഒരിക്കലും ഈ ഞാൻ 
സർപ്പം പ്രകൃതിതൻ നിത്യ -
സന്തുലന മാണെന്നറിവ്  

ഉഗ്ര വിഷം ചീറ്റിടുന്ന 
സർപ്പത്തെയു മീ കയ്യാൽ
തലോടുവാൻ ശീലിക്കണം നാം 

ക്രൂരനാം ശത്രുവേയപ്പോൽ 
മിത്ര മാക്കീടുവാനൊക്കും 
മാനസ്സം നിത്യവും ഉരസി 
പാക പ്പെടുത്തുകിൽ തെളിയും 

പുണ്യ പ്രവാചക ചരിതം
പുണ്യത്തിനോതിടും നേരം
മെല്ലൊന്നു ചിന്തിക്കു മെങ്കിൽ
അല്ലെല്ലാം അകലുന്നതല്ലോ ...

   സുലൈമാൻ പെരുമുക്ക് 
      sulaimanperumukku @ gmail .com