2014, ജനുവരി 25, ശനിയാഴ്‌ച

കവിത:അനുഗൃഹീതം




കവിത
..............

                ഭാരതം അനുഗൃഹീതം  
      ......................................................

പുണ്യാ പുരാതന മായൊരു ഭാരത
രാജ്യ മാണെൻറെ തായ് നാട്
പാരില്‍ പ്രകാശ ഗോപുരം തീര്‍ക്കുവാന്‍
കെല്‍പ്പുറ്റ വേദങ്ങളുളള നാട് ....
കാവലായ് നില്‍ക്കുമാസാനുവിൽ നിന്നും
അനുഗ്രഹ തീര്‍ത്ഥം ഒഴുകിയെത്തും
സമ്പല്‍ സമൃദ്ധിയും സര്‍വ്വ വിജഞാവും
പൂത്തുലഞ്ഞുള്ളതാണെൻറെ നാട്
പുകൾപ്പെറ്റ മന്നര്‍ ഈ നാടു വാണു
പിന്നെ കെല്പറ്റ  കൈകളില്‍ ചെന്നു വീണു
വൈദേശികര്‍ വന്നു  വേട്ടയാടി -അന്നെൻ 
 സോദരന്മാരേറെ  കൊന്നൊടുക്കി
ആചുടു  ചോരയില്‍ നിന്നും ഉയിര്‍കൊണ്ട
ആയിരങ്ങള്‍ സ്വപ്നം കണ്ടുണർന്നൂ
അടിമത്തചങ്ങലക്കണ്ണികള്‍ പൊട്ടിച്ചു
പുതിയൊരു ശബ്ദം ഉയര്‍ത്തി വാനില്‍
വെട്ടിപ്പിടിച്ചവര്‍  വിട്ടു പോകുംവരെ
മുട്ടു മടക്കുക ഇല്ല ഞങ്ങള്‍ .....മുട്ടുമടക്കുക
ഇല്ല ഞങ്ങള്‍ ......
ആശബ്ദം കേട്ടു ഉണർന്നവരൊക്കയും 
ഉച്ചത്തിലുച്ചത്തിലേറ്റു ചൊല്ലി ...വെട്ടി -
പ്പിടിച്ചവര്‍ വിട്ടു പോകുംവരെ മുട്ടു മടക്കുക
ഇല്ലഞ്ഞങ്ങള്‍.
മൂർഖരായുള്ളവർ  കേള്‍ക്കാന്‍ മടിചൊരാ -
വാക്കുകള്‍ ദിക്കുകള്‍ ഭേദിക്കയായ്
പരാന്ന ഭോജികള്‍ ഞെട്ടി വിറച്ചു
ചിത്തം തകർന്നവർ  ഭ്രാന്തരായി
ഭീകരര്‍ നാടിൻറെ  നീരുകുടിച്ചു
ചണ്ടി ശികണ്ടികള്‍ക്കെന്നു ചൊല്ലി -
വാഴുമാകാലത്ത് നിദ്രാ കെടുത്തുവാന്‍
ശക്തരായ് വന്നു മഹാരഥന്മാര്‍
ഗാന്ധിജി ,നഹറു ,അബുല്‍ക്കലാംആസാദ് ,-
അലി സഹോദരങ്ങള്‍ മുന്നില്‍ നിന്നൂ
ശൂരരയുള്ള സുഭാഷ് ചന്ദ്രബോസും
ഭഗത് സിംഗും ശക്തി പകര്‍ന്നു നല്‍കീ
മിന്നല്‍ പിണര്‍പോലെ ഭാരത മക്കളില്‍
ആവേശ ജ്വാല ഉയര്‍ന്നു പൊങ്ങി
നട്ടുച്ച സൂര്യൻറെ കുതികുതിപ്പ്  -
അന്നു കാപാലികര്‍ കണ്ടു അമ്പരന്നൂ 
പലതുള്ളി പെരുവെള്ളമായൊരാ നിമിഷം
പ്രളയം തടുക്കുവാന്‍ ആയതില്ലാ  
ജനകോടികള്‍ ചേർന്നു  ഉച്ചത്തില്‍ ചൊല്ലി
ഈ നാടു ഞങ്ങൾക്കു  സ്വന്തമെന്ന്‌ ...ഈ നാടു
ഞങ്ങൾക്കു സ്വന്തമെന്ന്‌ ...
വെട്ടിപ്പിടിച്ചവര്‍ വിട്ടുപോകുംവരെ
മുട്ടു മടക്കുക ഇല്ല ഞങ്ങള്‍ ......
സുകൃതരായുള്ളൊരാ സന്മാര്‍ഗ ദർശികൾ 
ഉയര്‍ത്തിയ ജിഹ്വകള്‍ എന്നുമെന്നും
ഈ ഗഗന വീചിയില്‍ വെള്ളിടി പോലത്
പ്രതിദ്ധ്വനിക്കും ഇതു സത്യമാണ്....
ഇരുളിൻറെ ശക്തികള്‍ക്കരോചക മാകയാല്‍
അപശബ്ദങ്ങള്‍ക്കവര്‍ വഴിയൊരുക്കും
അറിയുക ...അറിയുക നമ്മേ തകര്‍ക്കുവാന്‍
ഇനിയൊരു ശക്തിക്കും കഴിയുകില്ലാ ....
നേര്‍പഥം കാട്ടിയ സാത്വിക വ്യൂഹത്തിന്‍  
പ്രതിനിധികളായിത നമ്മള്‍ നില്പൂ 
നമ്മുടെ ഒരുമയും ഉയരുന്ന പെരുമയും
തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകില്ലാ ...
ഇതു മഹാഭാരതം... ഭാരതം അനുഗൃഹീതം....
                   ജയ്‌ ഹിന്ദ്‌
                സുലൈമാന്‍ പെരുമുക്ക്
                       00971553538596
                sulaimanperumukku@gmail.com

  

2014, ജനുവരി 22, ബുധനാഴ്‌ച

കവിത :ഇബിലീസിൻറെ ചോദ്യം




കവിത 
...............
                        ഇബിലീസിൻറെ ചോദ്യം 
                    ......................................................

അന്തമില്ലാത്ത 
ഖൗമിൻറെ തലയിൽ 
കുന്തം വീണപ്പോൾ 
ഉസ്താദ് പറഞ്ഞു 
അത് 'തിരു'വടിയാണന്ന് 

ഉസ്താദിൻറെ 
വിസ്താരം കേട്ട 
പൊതുജനം *
തക്ബീർ മുഴക്കി 

തീർത്ഥ ജലത്തിനായ്‌ 
ദാഹിച്ചവർക്ക് 
ഉസ്താദ്‌ 
കേശ ജലം നല്കിയപ്പോൾ 
വിത്തം കുത്തനെയൊഴുകിയെത്തി 

പൊതു ജനം 
പരസ്പ്പരം പറഞ്ഞു 
ഇത് തിരുകേശ ധാരയെന്ന് 

ഉസ്താദ്‌ 
ആത്മഗതം ചെയ്തു :
ഹാദ ഖൗമും ജാഹിലൂൻ **

ഉസ്താദ്‌ 
പിന്നെയും വന്നു 
ഒരു പാത്രം ഉയര്ത്തികാട്ടി -
ഇതു തിരുകിണ്ണമെന്നു ചൊല്ലി 
കാഴ്ചയില്ലാത്ത കൗമു് 
അതും ഏറ്റു വാങ്ങി 

ഉസ്താദ് 
ഇനിയെത്തുമ്പോൾ 
കയ്യിലൊരു എല്ലു കണ്ടാൽ 
പൊതു ജനം തിരിച്ചറിയും 
അത് നബിയുടെ 
ഒട്ടകമാണന്ന് 

അവസാനം ഉസ്താദ് 
പഴയ വാളുമായി 
വന്നു പറയും 
ഇതും നബിയുടെതെന്ന് 
അപ്പോൾ കൗമ് 
കഴുത്ത് നീട്ടിക്കൊടുക്കും ...

ഇബിലീസ് 
ഈ കൗമിനെ കണ്ട് 
ചിരിക്കുമ്പോൾ 
ഉസ്താദിനെ നോക്കി 
കരയുന്നു 

പിന്നെ 
പടച്ചവനോട്‌ ഒരു ചോദ്യം 
പടച്ചവനേ നീ എന്നെക്കാൾ വലിയ 
ഇബിലീസിനേയും പടച്ചുവല്ലേ ?
.......................................

*പൊതു ജനത്തിനു ഇവിടെ പഴമക്കാർ 
പറഞ്ഞ അർഥം തന്നെയല്ലെ ചേർച്ച ?
**വിഡ്ഢികളായ ജനതയാണിത് .
      .................................................................
സുലൈമാൻ പെരുമുക്ക് 
          sulaimanperumukku ്@ gmail .com 
                 00971553538596 

2014, ജനുവരി 19, ഞായറാഴ്‌ച

കവിത :ഈ മണ്ണ്‍ പോര്‍ക്കളം തന്നെയോ ?



കവിത 
...............
                         ഈ മണ്ണ്‍ പോര്‍ക്കളം തന്നെയൊ  ?
                      .................................................................

വാക്കുകള്‍ 
തീനാളങ്ങളാവുമ്പോള്‍ 
നോക്കു മര്‍മം,
അറിയുന്നവനും 
ഒന്നമ്പരന്നു പോകും 

ചീങ്കണ്ണികള്‍ക്ക് വേണ്ടത് 
ഇരകളെയാണ് 
ഇരകളുടെ സങ്കടമല്ല  

നേര്‍ക്കാഴ്ച്ചയില്‍ നിന്ന് 
നയനങ്ങളെ വിഹായസ്സിലേക്ക് 
തൊടുത്തു വിട്ടപ്പോള്‍ 
അവിടെ 
വിവിധ വര്‍ണ്ണങ്ങളിലുള്ള 
മേഘങ്ങളെ കണ്ടു 

ഹോ  ...വിണ്ണിലും 
അധികാര മോഹികളുടെ 
ഘോഷ യാത്രയൊ  ?...

പകലറ്റു വീഴുന്നതോടെ 
കാര്‍മേഘങ്ങള്‍ കനത്തു വന്നു 
പിന്നെ ശുദ്ധി കലശത്തിനായി 
ഒരു പെയ്ത്തായിരുന്നു 

പെരുമഴക്ക് ശേഷം ആകാശം 
പിഞ്ചു ഹൃദയം പോലെ തിളങ്ങി 
പിന്നെ  ആകാശം പൂക്കളമായി 

മണ്ണിലാരുണ്ട്‌ 
പാഠ മുൾക്കൊള്ളാൻ   ? 
മര്‍ത്ത്യന്‍  പോര്‍ക്കളത്തിന്‍റെ 
പാതയിലാണ് ഓടുന്നത് .....

അധികാരികളുടെ 
കുഴലൂത്തുകളില്‍ 
പതിയിരിക്കുന്ന ചതി 
തിരിച്ചറിയാത്തവര്‍ 
എടുത്തെറിയപ്പെടുന്നത് 
ഈ പോര്‍ക്കളത്തിലേക്കല്ലയൊ ?

സുലൈമാന്‍ പെരുമുക്ക് 
   00971553538596
sulaimanperumukku @gmail .com