2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

കവിത :കരിന്തണ്ടൻ *


കവിത 
..................
                      കരിന്തണ്ടൻ *
                 -----------------------------

 അവിചാരിതമായി 
കരിന്തണ്ടൻ 
എൻറെ വായനയിലേക്ക് 
കടന്നു വന്നു 

ആവഴികാട്ടിക്കും 
സായിപ്പുമാർ 
അവസാനം 
പതിവു സമ്മാനമായ 
മരണം തന്നെ നല്കി 

അത് ഒരിക്കൽ കൂടി 
വായിച്ചപ്പോൾ എൻറെ 
ബാഹ്യനേത്രങ്ങളും നിറഞ്ഞു 

ആമുഖം 
ഞാൻ കണ്ടിട്ടില്ലെങ്കിലും 
ഒരു നിഷ്ക്കളങ്ക മുഖം 
മനസ്സിൽ തെളിയുന്നു 
കൂട്ടത്തിലൊരു 
ഭീകരമുഖവും 

അതെ അത് 
അവൻറെതാണ് , 
കരിന്തണ്ടനെ കൊന്നവൻറെത്  

എന്നെ എന്തിനാണ് 
കൊല്ലുന്നതെന്നറിയാനാണ് 
ആ ചുണ്ടുൾ 
അവസാനം ചലിച്ചത് 

അതു കേവലം 
ഒരു "ചെണ്ട"യുടെ 
ചോദ്യ മായിരുന്നില്ല 

ആ ജീവനുള്ള ചോദ്യം 
ഒരിക്കലും മരിക്കുകില്ല 
നമ്മളത് കേൾക്കുന്നില്ലെന്നുമാത്രം 

കൊന്നവനു 
ചുംബനം നല്കി 
വെറുതേ വിട്ടു 
കൊല്ലപ്പെട്ടവനെ 
നാം കനത്ത 
ചങ്ങലയിൽ തളച്ചിട്ടു 

ഇന്നു  പിള്ള മനസ്സിൽ  
നാം വരക്കുന്ന
കരിന്തണ്ടൻറെ ചിത്രം 
ഭീകരമാണ് 

ഒരിക്കൽ കൂടി 
ഞാനതു വായിച്ചു 
അപ്പോഴും എൻറെ 
കണ്ണുകൾ നിറഞ്ഞു ....

കട്ടെടുത്തും 
കടമെടുത്തും 
വെട്ടിപ്പിടിച്ചും 
സ്വന്ത മാക്കുന്നവരെ 
ലോകം തിരിച്ചറിയാത്തതെന്തേ ?
----------------------------------
*വയനടാൻ ചുരം കയറാൻ വഴിയറിയാതെ
നിന്ന വെള്ളക്കാർക്ക് വഴി കാട്ടികൊടുത്ത 
ആദിവാസി യുവാവിൻറെ പേര് .
**ചിത്രത്തിൽ കാണുന്നത് ,കരിന്തണ്ടൻറെ 
ആത്മാവിനെ ചങ്ങലയിൽ പൂട്ടിയ രംഗം 
അതാണ്‌ സായിപ്പിൻറെ തന്ത്രം .ജനം സായിപ്പിനെ 
മറന്നു പക്ഷേ കരിന്തണ്ടൻ അപകടക്കാരിയായി 
ഇന്നും നിലനില്ക്കുന്നു .
***ചിത്രം ഗൂഗിളിൽ നിന്ന് .
 


           സുലൈമാന്‍ പെരുമുക്ക്
                      00971553538596
                     sulaimanperumukku@gmail.com