2014, മേയ് 24, ശനിയാഴ്‌ച

കവിത :വായന


കവിത 
................

                          വായന 
                      .....................

വായന 
ഹൃദയത്തിലേറെ 
വർണങ്ങൾ ചാലിച്ചു തന്നു 

വേദനകൾക്ക് 
സാന്ത്വനമായ് വന്നതും 
വായനയാണ് 

അതിരുകൾക്കപ്പുറമുള്ള 
മഹാത്മാക്കൾ 
ആത്മമിത്രങ്ങളായതും 
വായനയിലൂടെ 

അവരറിയാതെ 
അവരെൻറെ -
ഹൃദയത്തിലിരുന്ന് 
എനിക്ക് വെളിച്ചം 
വീശിത്തരുന്നു 

വായന മരിക്കില്ല ,
വായന മരിക്കുമ്പോൾ 
സംസ്കാരത്തിൽ 
പുഴുവരിക്കും 

സൗഹൃദത്തിൻറെ 
പെരുമഴയും 
സ്നേഹത്തിൻറെ പൂമഴയും 
വായിക്കുന്ന മനസ്സിൽ 
തിമർത്തു പെയ്യും 


വായനയുടെ 
ജാലകം തുറന്നാൽ 
കണ്‍നിറയെ കാണാം 
ജ്ഞാനത്തിൻറെ മഹാസമുദ്രം 

അറിവില്ലാ -
എന്ന അറിവ് 
വായന നല്കുന്ന 
ഏറ്റവും വലിയ 
സമ്മാനമാണ് 

ഇരുട്ടിൽനിന്നൊരു 
മോചനം 
വെളിച്ചത്തിലൂടൊരു 
സഞ്ചാരം 
ഹാ എത്ര അനുഗ്രഹമീവായന .
-------------------------------------------------
ചിത്രം :തന്നതിന് ഗൂഗിളിനു നന്ദി .
.............................................................

            സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

2014, മേയ് 21, ബുധനാഴ്‌ച

കവിത :കഴുകൻറെ മൊഴി


കവിത 
..................
                           കഴുകൻറെ മൊഴി 
                     .............................................

കരുത്തുള്ള 
കഴുതയെ കണ്ടപ്പോൾ 
കുതിരയാണെന്നു 
പറഞ്ഞവരാണവർ 

ഇന്നു 
കഴുതയെ വെറുത്തവർ 
കഴുകനെ 
വെള്ളരിപ്രാവെന്നു 
വിളിക്കുന്നു 

സർഗ സിദ്ധിയുള്ളവർ 
ആശിർവദിക്കാൻ 
മത്സരിക്കുന്നുണ്ട് 

മുഖം മൂടിയണിഞ്ഞ 
പ്രകൃതി സ്നേഹികൾ 
തികഞ്ഞ മൗനത്തിലാണ് 

ഇന്നലെ വിപ്ലവ ഗാനം
 പാടിയവരുടെ 
രക്തത്തിൻറെ നിറം മങ്ങി 
വർണം മാറി 

പക്ഷേ 
വെള്ളരി പ്രാവുകൾക്കിടയിൽ 
കഴുകനെത്തുമ്പോൾ 
അവ പറന്നകലുന്നു 

എന്തൊക്ക പറഞ്ഞാലും 
കഴുകന് ഒന്നേ പറയാനുള്ളൂ 
ഗോതമ്പു മണികൾ -
എനിക്കു വേണ്ട 
ഞാനൊരു  ശവം തീനിയാണ് .
-----------------------------------------------
ചിത്രം :ഗൂഗിളിൽ നിന്ന് കടംകൊണ്ടത്‌ .
      സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

2014, മേയ് 20, ചൊവ്വാഴ്ച

കവിത:മധുരം പകരാത്ത മദ്രസ .



കവിത 
.............
                     മധുരം പകരാത്ത മദ്രസ .
                 .......................................................
                 
മുഖം വാടിക്കൊണ്ടാണ് 
മദ്രരസയിൽ നിന്ന് 
മകൾ വന്നത് 

നേരെ അടുക്കളയിൽ ചെന്ന് 
ഉമ്മയോടൊരു ചോദ്യം 
ഉമ്മ നമ്മൾ 
പുത്തൻ വാദികളാണോ ?

ഉസ്താദ് പറഞ്ഞു 
പുത്തൻ വാദികളൊക്കെ 
നരകത്തിലാണെന്ന് 

യാഥാസ്ഥിതികർ 
ഫണം വിടർത്തിയാടുമ്പോൾ  
നരകത്തിലേക്കുള്ള ടിക്കറ്റ് 
വഴിയോരങ്ങളിൽ കിട്ടും 

പ്രവാചകനെ 
അകറ്റി നിർത്തിയാണിവിടെ 
ഖുർആൻ ഓതുന്നത്‌ 

മതത്തിൻറെ 
മധുരം പകരാൻ 
അറിയാത്തവരിൽ നിന്ന് 
വേദഗ്രന്ഥം 
മോചനം കൊതിക്കുന്നു 

കലഹിക്കാനും 
കാഫിറാക്കാനും 
നരകത്തിലെറിയാനും 
മത്സരിക്കയാണ് 
പുരോഹിതപ്പട 

ലഹരിയെ പറ്റിയുള്ള 
ചോദ്യത്തിന് 
മണി മണിയായി 
ഉത്തരം പറയാനറിയാത്ത 
കുഞ്ഞിൻറെ മുഖത്തേക്ക് 
പുകവലിചൂതുന്ന ശിക്ഷ 
ഭീകരനെയാണ് സൃഷ്ടിക്കുന്നത് 

മതത്തിൻറെ 
രസ വിത്തുകൾക്കു പകരം 
പാഴ്ച്ചെടികൾക്കു  
വളം വെച്ച് 
വടവൃക്ഷ മാക്കുമ്പോൾ 
സമുദായത്തിന്നതു ഭാരമാകും 

അഞ്ചു നേരം 
നെഞ്ചിൽനിന്നുയരേണ്ട 
പ്രാർത്ഥനയിലുരുവിടുന്ന 
വചനങ്ങളുടെ അർത്ഥമെങ്കിലും 
മദ്രസയിൽ പഠി പ്പിചിരുന്നങ്കിൽ 
സ്വർഗത്തിൻറെ പരിമളമിവിടെ 
പരന്നൊഴുകും .
---------------------------------------
ചിത്രം :ഗൂഗിളിൽ നിന്ന് 
          സുലൈമാന്‍ പെരുമുക്ക് 
                       00971553538596
            sulaimanperumukku @gmail .com