2016, ജനുവരി 19, ചൊവ്വാഴ്ച

എൻ്റെ കവിതകളെപററി

     എന്റെ കവിതകളെപറ്റി...
    ——————————

ഇന്നലെ
ഞാന്‍ കണ്ട
നേർക്കാഴ്‌ചകള്‍
പകർത്തിയപ്പോള്‍
അവർ പറഞ്ഞു
ഉഗ്രന്‍,അത്യുഗ്രന്‍....

കാരണം
അവരിലെ
നന്മകള്‍ക്കുള്ള
വാഴ്‌ത്തുപാട്ടായി
അവരതിനെ കണ്ടു

ഇന്നു ഞാനെഴുതിയ
വരികള്‍ വായിച്ചപ്പോള്‍
അവർ പറഞ്ഞു
ഇതിനേക്കാള്‍ സുന്ദരമായി
കുഞ്ഞുങ്ങള്‍
"അപ്പി'യിടുന്നുവെന്ന്‌

കാരണം
അവരിലെ
അതിക്രമങ്ങള്‍ക്കും
അന്ധവിശ്വാസങ്ങള്‍ക്കും
എതിരായിരുന്നു അത്‌

തുറന്നുവെച്ച
കണ്ണായില്‍കണ്ട തന്റെമുഖം
വികൃതമായിട്ടുണ്ടെങ്കി
അത്‌ കണ്ണാടിയുടെ കുറ്റമല്ല

നേരിനോടും
നന്‍മയോടും
കടപ്പാടുള്ളവർക്ക്‌
നിഷ്‌പക്ഷനായി
നില്‍ക്കാനാവില്ല,
നീതിയുടെ
പക്ഷക്കാരനാവാനെ കഴിയു.

നിങ്ങളെ ഞാന്‍
സ്‌നേഹിക്കുന്നുവെന്ന്‌
പറഞ്ഞപ്പോള്‍
മറ്റുള്ളവരെ ഞാന്‍
വെറുക്കുന്നതായി
അർത്ഥമാക്കിയത്‌ ഞാനല്ല,
അത്‌ നിങ്ങളാണ്‌.
——————————
സുലൈമാന്‍ പെരുമുക്ക്‌

മഹല്ല് പിടിച്ച പൂലി വാല്

കവിത
————
   മഹല്ല്‌ പിടിച്ച പുലിവാല്‌
   ~~~~~~~~~~~~~~~~~
"അല്ലാഹു'പറഞ്ഞത്‌
കേള്‍ക്കുന്നവരൊന്നും
സുല്ലുപറയില്ലെന്നാണ്‌
പറയുന്നത്‌

മഹല്ല്‌ പിടിച്ച
പുലിവാല്‌
ഇനിആര്‌ തോളിലേറ്റും

ഖത്വീബും
സെക്രട്ടറിയും
ചേർച്ചക്കാരും
ചേർന്നിരുന്നപ്പോള്‍
നടുവില്‍ ഇബ്‌ലീസ്‌
തേന്‍തൊട്ടുവെച്ചു

പിന്നെയവർ
ഉറക്കെപ്പറഞ്ഞു
മലയാളം ഞമ്മക്ക്‌
ഹറാമാണെന്ന്‌

ഹറാമായ
മലയാള ഖുതുബയുടെ
പതിനാറടി ദൂരത്ത്‌
നില്‍ക്കുന്നതാണ്‌
ഖത്വീബിനിഷ്ടം

പകല്‍ വെളിച്ചത്തില്‍
കണ്ണടച്ചു നടക്കണമെന്ന
കത്‌്വീബിന്റെ *ഫതുവ*
ജനം വലിച്ചെറിയുന്ന കാഴ്‌ച്ച കല്ല്യാണസദസ്സില്‍ കാണാം

ഉസ്‌താദ്‌ കിത്താബ്‌
മനസ്സുകൊണ്ട്‌
ഓതണമെന്നാണ്‌
"ഖബറ'്‌ കിളക്കുന്ന
സെയ്‌താലി പറയുന്നത്‌

കാരണം
ഉസ്‌താദിന്‌
വലിച്ചുനീട്ടിപറഞ്ഞാല്‍
എവിടെപോയാലും
കഞ്ഞികുടിക്കാം
പക്ഷേ, സെയ്‌താലിക്ക്‌
കഞ്ഞികുടിക്കാന്‍
സുലൈമാനും പോക്കരിനും
റസാക്കിനും വേണ്ടി
ഇവിടെ ഖബർ കിളക്കണം.

പാവം
സെയ്‌താലിയുടെ
വിവരം പോലും
ഈ ഖത്വീബിനില്ലാതെ—
പോയതെന്തെ?

ഉസ്‌താദെ
പൗരോഹിത്യം
വലിച്ചെറിയാന്‍ പറഞ്ഞ
പ്രവാചക വചനം
ഇനിയെങ്കിലും നെഞ്ചിലേറ്റൂ
അതെ,അതാണ്‌
പ്രവാചക സ്‌നേഹം.
———————————
  സുലൈമാന്‍ പെരുമുക്ക്‌

കവിത: ഉഗാണ്ടക്കാരോട്‌

കവിത
———
      ഉഗാണ്ടക്കാരോട്‌
     ~~~~~~~~~~~~~
ഞാന്‍
കണ്ണടച്ചുനടക്കാന്‍
പഠിക്കുകയാണ്‌,
ഇരുളടഞ്ഞ ലോകത്തെ
പൊട്ടിത്തെറികളും
അശ്ലീലതകളും
കാണാതിരിക്കാന്‍.

ഞാന്‍
കാതുപൊത്തി
നടക്കാന്‍ തുടങ്ങി
കാരണം
പോർവിളികളും
തെറിവിളികളും
കേള്‍ക്കാതിരിക്കാന്‍

കാലം
കറങ്ങിത്തിരിഞ്ഞു
വന്നിരിക്കുന്നു

ഇന്ന്‌
എവിടെത്തിരിഞ്ഞാലും
വിശുദ്ധ വേഷങ്ങളാണ്‌
കാണുന്നത്‌
കാതുകളില്‍ വന്നലക്കുന്നത്‌
വേദവാക്യങ്ങളാണ്‌

എന്നിട്ടും
ലോകം ഉണരുന്നതും
ഉറങ്ങുന്നതും
കടുത്ത ഭീതിയിലാണ്‌

അധികാരികളുടെ
ചുണ്ടില്‍ നിറയെ
ക്ഷേമാരാഷ്ട്രമാണ്‌
മതമുതലാളികളുടെ
അധരങ്ങളിലെന്നും
സമാധാനമാണ്‌

പിന്നെയും
ഇവിടെ പെരുകുന്നത്‌
പട്ടിണിയാണ്‌
പരക്കുന്നത്‌
പാപക്കറയാണ്‌.
.................................................
പ്രതേ്യ കം പറയാന്‍ പറഞ്ഞു
ഈ പറഞ്ഞത്‌ ഈ നാട്ടുകാരുടെ
കഥയല്ല അങ്ങ്‌ ദൂരെ...... ഉഗാണ്ടയിലെ കഥയാണ്‌.
അതുകൊണ്ട്‌.........
———————————
 സുലൈമാന്‍ പെരുമുക്ക്‌